Thursday, March 17, 2022

Fb കുറിപ്പുകൾ : അയ്യങ്കാളിയെക്കൊണ്ട് അംബേദ്ക്കറ തല്ലിക്കുന്നവർ

   


   ജാതി ഹിന്ദുവിന്റെ വാനരന്മാർ അയ്യൻകാളിയെ അവർക്ക് ബഹുജൻ രാഷ്ട്രീയത്തിനും ഐക്യത്തിനും എതിരായി ഉപയോഗിക്കാനുള്ള ആയുധമാക്കുന്നു.സൂക്ഷിക്കേണ്ട കാലമാണ്.ചിലർക്ക് പിതാവിന്റെ ഫോട്ടോ കാണുമ്പോൾ വെറും പുലയൻ എന്നാണ് ഓർമ്മ വരുന്നത്.സമ്മതിച്ചു,അദ്ദേഹം പുലയൻ തന്നെയാണ്.എന്നാൽ അതിനതീതമായി എല്ലാവരെയും ചേർത്തു നിർത്തിയവനാണ്.

   ദലിത് ലോകത്തിന്റെ ദാർശനിക അടിത്തറ അംബേദ്ക്കറാണ്.അദ്ദേഹം ജീവിച്ച കാലത്തെ പ്രതിരോധം മാത്രമല്ല,വരുവാനുള്ള കാലങ്ങളിൽ പിന്തുടരുന്ന മഹാ കാവലും കോട്ടയുമാണ്.അതുകൊണ്ടാണ് ജാതിഹിന്ദു അംബേദ്ക്കറെ ലക്ഷ്യമിടുന്നത്.ജാതി മത വൈജാത്യങ്ങൾക്കപ്പുറം ദലിതർ ഒന്നിക്കുന്നത് അംബേദ്ക്കർ എന്ന വെളിച്ചത്തിലാണ്.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല,അംബേദ്ക്കാറേക്കാൾ മഹാൻ അയ്യൻ കളിയാണ് എന്ന പ്രചാരണമാണ് നടക്കുന്നത്.ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം അഗാധമായ വ്യത്യസ്തമായ ഇടപെടലുകൾ നടത്തിയവരാണ് ഈ പിതാക്കന്മാർ.


  തെരുവിൽ നിറഞ്ഞു നിന്ന ജാതിയുടെ അഹങ്കാര തീവ്രതയെ കുന്തമുനയായി എതിരിട്ട കനൽ സൂര്യനാണ് അയ്യൻകാളി.മേധാവിത്വത്തിന്റെ കുടിലത കൂടുകെട്ടിയ നെഞ്ചിൽ കാലുമടക്കിയടിച്ച ധീരൻ,പെണ്ണുങ്ങളെ അപമാനിച്ച ജാതി ഹിന്ദുവിൻറെ ചോര വീഴ്ത്തിയ പോരാളി.പിതാവിന്റെ തീപിടിച്ച ജീവിതത്തിന് സമാനതകളില്ല.

  ബ്രാഹ്മണൻ എന്നാൽ അറിവ് എന്നൊരു അലിഖിതമായ ഒരു പരിഭാഷ നിലനിൽക്കുന്നുണ്ട്.അവൻ ഉണ്ടാക്കിവെച്ച സകലതും സാമൂഹ്യവിരുദ്ധമാണെന്നു തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത് അംബേദ്ക്കറാണ്.കായികമായ പരാജയത്തേക്കാൾ വലുതാണ് ദാര്ശനികമായ പരാജയം.ബാബ ഒരായുസ് മുഴുവൻ അതിന്‌വേണ്ടി പണിയെടുത്തത്.പുതിയ തലമുറ അംബേദ്ക്കറിസത്തിലേക്ക് കടന്നു പോകുന്നത് രാഷ്ട്രീയത്തിനും ഹിന്ദുവിനും വലിയ തലവേദനയാണ്.അതുകൊണ്ടാണ് ഇവരെ രണ്ടുപേരെയും പിരിക്കാൻ നോക്കുന്നത്.

 ഈ ജോലി ചെയ്യുന്നത് ദളിതരാണ്.അയ്യങ്കാളിയാണ് ഈ കാലഘട്ടത്തിൽ ആവശ്യം എന്നു പറയുമ്പോൾ ഒരു ജാതിയെക്കൂടിയാണ് അഡ്രസ്സ് ചെയ്യുന്നത്.ഹിന്ദുത്വത്തിൽ നിന്നും അകന്നു പോകുന്നവരെ ചേർത്തു നിർത്തുകയെന്നതാണ് ഉദ്ദേശം.ഇതിനെ തിരിച്ചറിയുകയെന്നത് അത്യാവശ്യമാണ്.നമ്മുടെ പിതാക്കന്മാരെ വല്ലവനും തട്ടിക്കളിക്കാൻ ഇട വരരുത്തി ഹിന്ദുവിന്റെ വാനരന്മാർ അയ്യൻകാളിയെ അവർക്ക് ബഹുജൻ രാഷ്ട്രീയത്തിനും ഐക്യത്തിനും എതിരായി ഉപയോഗിക്കാനുള്ള ആയുധമാക്കുന്നു.സൂക്ഷിക്കേണ്ട കാലമാണ്.ചിലർക്ക് പിതാവിന്റെ ഫോട്ടോ കാണുമ്പോൾ വെറും പുലയൻ എന്നാണ് ഓർമ്മ വരുന്നത്.സമ്മതിച്ചു,അദ്ദേഹം പുലയൻ തന്നെയാണ്.എന്നാൽ അതിനതീതമായി എല്ലാവരെയും ചേർത്തു നിർത്തിയവനാണ്.

    ദലിത് ലോകത്തിന്റെ ദാർശനിക അടിത്തറ അംബേദ്ക്കറാണ്.അദ്ദേഹം ജീവിച്ച കാലത്തെ പ്രതിരോധം മാത്രമല്ല,വരുവാനുള്ള കാലങ്ങളിൽ പിന്തുടരുന്ന മഹാ കാവലും കോട്ടയുമാണ്.അതുകൊണ്ടാണ് ജാതിഹിന്ദു അംബേദ്ക്കറെ ലക്ഷ്യമിടുന്നത്.ജാതി മത വൈജാത്യങ്ങൾക്കപ്പുറം ദലിതർ ഒന്നിക്കുന്നത് അംബേദ്ക്കർ എന്ന വെളിച്ചത്തിലാണ്.പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല,അംബേദ്ക്കാറേക്കാൾ മഹാൻ അയ്യൻ കളിയാണ് എന്ന പ്രചാരണമാണ് നടക്കുന്നത്.ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വിധം അഗാധമായ വ്യത്യസ്തമായ ഇടപെടലുകൾ നടത്തിയവരാണ് ഈ പിതാക്കന്മാർ.


തെരുവിൽ നിറഞ്ഞു നിന്ന ജാതിയുടെ അഹങ്കാര തീവ്രതയെ കുന്തമുനയായി എതിരിട്ട കനൽ സൂര്യനാണ് അയ്യൻകാളി.മേധാവിത്വത്തിന്റെ കുടിലത കൂടുകെട്ടിയ നെഞ്ചിൽ കാലുമടക്കിയടിച്ച ധീരൻ,പെണ്ണുങ്ങളെ അപമാനിച്ച ജാതി ഹിന്ദുവിൻറെ ചോര വീഴ്ത്തിയ പോരാളി.പിതാവിന്റെ തീപിടിച്ച ജീവിതത്തിന് സമാനതകളില്ല.

   ബ്രാഹ്മണൻ എന്നാൽ അറിവ് എന്നൊരു അലിഖിതമായ ഒരു പരിഭാഷ നിലനിൽക്കുന്നുണ്ട്.അവൻ ഉണ്ടാക്കിവെച്ച സകലതും സാമൂഹ്യവിരുദ്ധമാണെന്നു തെളിവുകൾ നിരത്തി സ്ഥാപിക്കുന്നത് അംബേദ്ക്കറാണ്.കായികമായ പരാജയത്തേക്കാൾ വലുതാണ് ദാര്ശനികമായ പരാജയം.ബാബ ഒരായുസ് മുഴുവൻ അതിന്‌വേണ്ടി പണിയെടുത്തത്.പുതിയ തലമുറ അംബേദ്ക്കറിസത്തിലേക്ക് കടന്നു പോകുന്നത് രാഷ്ട്രീയത്തിനും ഹിന്ദുവിനും വലിയ തലവേദനയാണ്.അതുകൊണ്ടാണ് ഇവരെ രണ്ടുപേരെയും പിരിക്കാൻ നോക്കുന്നത്.


ഈ ജോലി ചെയ്യുന്നത് ദളിതരാണ്.അയ്യങ്കാളിയാണ് ഈ കാലഘട്ടത്തിൽ ആവശ്യം എന്നു പറയുമ്പോൾ ഒരു ജാതിയെക്കൂടിയാണ് അഡ്രസ്സ് ചെയ്യുന്നത്.ഹിന്ദുത്വത്തിൽ നിന്നും അകന്നു പോകുന്നവരെ ചേർത്തു നിർത്തുകയെന്നതാണ് ഉദ്ദേശം.ഇതിനെ തിരിച്ചറിയുകയെന്നത് അത്യാവശ്യമാണ്.നമ്മുടെ പിതാക്കന്മാരെ വല്ലവനും തട്ടിക്കളിക്കാൻ ഇട വരരുത്

No comments:

Post a Comment