Friday, March 18, 2022

Fb കുറിപ്പുകൾ : നേതാക്കന്മാരുടെ സ്വന്തം അടിമകൾ

 

 
  ദലിതരുടെ പ്രധാന ശത്രു അവർ തന്നെയാണ്.അവരുടെ ഒടുക്കത്തെ വീരാരാധനയും ഭക്തിയുമാണ് പിച്ചയെടുപ്പിക്കുന്നത്.നേതാവിനെ ആരാധിച്ചു വഷളാക്കും. അവസാനം അവൻ/അവൾ അടപടലം മൂഞ്ചിച്ചിട്ടു പോകും.

 ജാതി സംഘടനകൾ ഇന്നുവരെ ഈ ജനതയ്ക്ക് ഒരു ചുക്കും ചെയ്തിട്ടില്ലെങ്കിലും അതില്ലായിരുന്നെങ്കിൽ ജീവനോടെ കാണില്ലായിരുന്നു എന്നൊരു ബോധത്തിലാണ് അവരൊക്കെ ജീവിക്കുന്നത്.നേതാവിനോടുള്ള സമീപനത്തിന് ദൈവവും ഭക്തനും തമ്മിലുള്ള ബന്ധം പോലെയാണ്.വിമര്ശകരെ ഭുതഗണങ്ങളെപ്പോലെ നേരിടും.എന്ത് നേടുന്നു എന്ന ചോദ്യം അപ്രസക്തമാണ്.

   ഇതിന്റെ കാരണം ഗോത്ര സ്വാഭാവത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്നുള്ളതാണ്.വ്യക്തി,വ്യക്തി യുടെ വികാസം, അവകാശം, ഇവയെക്കുറിച്ചുള്ള അവബോധം എന്നിവ പടിപടിയായി ആർജ്ജിച്ചെങ്കിലെ മാനസികആരോഗ്യമുള്ള പൗരൻ  രൂപപ്പെടുകയുള്ളൂ.നിർഭാഗ്യവശാൽ ഇത് സംഭവിക്കുന്നില്ല.ജനാധിപത്യ സമൂഹത്തിൽ ജീവിക്കുമ്പോഴും അവർ നേതാവിനെ കാണുന്നത് ദൈവത്തിന് തുല്യനായ ഗോത്രത്തലവനായാണ്.

   നേതാവ് തെറ്റുചെയ്താൽ തിരുത്താൻ ആർജ്ജ്വവമുള്ള ജനതയ്ക്കെ ഉത്ക്കർഷമുണ്ടാവുകയുള്ളൂ.

No comments:

Post a Comment